പോസ്റ്റുകള്‍

ഡിസംബർ 29, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തിരുക്കുടുംബം

" ഹെറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തിൽവച്ചു കർത്താവിന്റെ ദൂതൻ ജോസഫിനു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേൽദേശത്തേക്ക് മടങ്ങുക; ശിശുവിനെ വധിക്കാൻ ശ്രമിച്ചവർ മരിച്ചുകഴിഞ്ഞു. അവൻ എഴുന്നേറ്റ്, ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേൽദേശത്തേക്ക് പുറപ്പെട്ടു. മകൻ അർക്കലാവോസാണ് പിതാവായ ഹേറോദേസിന്റെ സ്ഥാനത്ത് യൂദയായിൽ ഭരിക്കുന്നതെന്നു കേട്ടപ്പോൾ അവിടേക്കു പോകാൻ ജോസഫിനു ഭയമായി. സ്വപ്നത്തിൽ ലഭിച്ച മുന്നറിയിപ്പ് അനുസരിച്ച് അവൻ ഗലീലി പ്രദേശത്തേക്ക് പോയി. അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകൻവഴി അരുളിച്ചെയ്യപ്പെട്ടതു നിവൃത്തിയാകുവാൻ, നസ്രത്ത് എന്ന പട്ടണത്തിൽ അവൻ ചെന്നു പാർത്തു." (മത്തായി 2:19-23) വിചിന്തനം  അനാദികാലം മുതൽ മനുഷ്യൻ ഹൃദയത്തിൽ ശ്രവിച്ച ദൈവസ്വരം, മനുഷ്യന്റെ കാതുകൾക്ക് ശ്രവ്യമായപ്പോൾ, അവന്റെ യുക്തിക്ക് ഗ്രാഹ്യമായപ്പോൾ, അതു കേൾക്കാനുള്ള ഭാഗ്യം ലഭിച്ചത് ജോസഫിനും മറിയത്തിനുമാണ്. മനുഷ്യരെ പാപത്തിന്റെ അടിമത്തത്തിൽനിന്ന് മോചിക്കുന്നതിനായി ഭൂമിയിൽ ജന്മമെടുത്ത വചനം ആദ്യം ചെയ്തത് മനുഷ്യജീവിതത്തിന്റെ അടിസ്ഥാനവും മാനുഷികവ്യക